⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Monday, July 16, 2018

ലോക ഫുട് ബോൾ കപ്പ് ഫ്രാൻസിന്

അങ്ങിനെ ഒരു മാസക്കാലമായി നടന്നു വന്ന  ലോക ഫുട്ബോൾ മത്സരം റഷ്യയിൽ നല്ല നിലയിൽ പര്യവസാനിച്ചു.മോസ്കോയുടെ ആകാശത്തെ നക്ഷത്രങ്ങൾ സാക്ഷി.  കലാശപ്പോരിനായി സർവശക്തിയും കരുതിവെച്ച ഫ്രഞ്ച് പടയ്ക്കു മുന്നിൽ ക്രൊയേഷ്യയുടെ പോർവീര്യം എരിഞ്ഞടങ്ങി. സോവിയറ്റ് കായികപ്രതാപത്തിന്റെ പ്രതീകമായ മോസ്കോ നദീതീരത്തെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ പ്രകൃതിയുടെ ആഹ്ലാദം മഴയായി പൊഴിഞ്ഞപ്പോൾ ഫ്രാൻസ് അവരുടെ രണ്ടാം ലോകകിരീടം ഉയർത്തി. വലിയ തിടുക്കം കാണിക്കാതെ തന്ത്രങ്ങളുടെ പൂർണതയിൽ ഫ്രാൻസ് എതിരാളിയെ പിന്നിലാക്കി. പന്തു പിടിച്ചുകളിക്കാൻ അവർ മുതിർന്നതേയില്ല. പ്രതിരോധത്തിന്റെ ആഴവും പരപ്പുമായിരുന്നു ധൈര്യം. അതിരു കടക്കുന്നുവെന്നു തോന്നുന്ന ആവേശമായിരുന്നു ക്രൊയേഷ്യക്കാരുടെ നെഞ്ചിനുള്ളിലും കാലിലും. കിരീടത്തിലേക്കുള്ള അവസാനകടമ്പ പിന്നിടാൻ സമചിത്തത പ്രധാനമെന്ന് അവർ അറിഞ്ഞില്ല. ആക്രമണത്തിന് ഒരുമ്പെട്ട് ഇറങ്ങിയവർ ഉള്ളിൽ തീപ്പൊരിയൊളിപ്പിച്ച ഫ്രാൻസിന്റെ ട്രോജൻനീക്കങ്ങൾ തിരിച്ചറിഞ്ഞില്ല. ഫ്രാൻസ് കാത്തിരുന്നു. വഴിതെറ്റി ക്രോട്ടുകൾ ചിതറിയപ്പോൾ അവർ മനസ്സലിവില്ലാതെ പ്രഹരിച്ചു. ഒന്നല്ല...രണ്ടല്ല... നാലുതവണ. ആ വീഴ്ചയിൽനിന്നു തിരിച്ചുവരാൻ കെൽപ്പില്ലായിരുന്നു ക്രോട്ടുകൾക്ക്. നിരാശയിലാണ്ട പോരാളികളെയാണ് പിന്നെ കളത്തിൽ കണ്ടത്. ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ മണ്ടത്തരം വേണ്ടിവന്നു പരാജയഭാരം കുറയ്ക്കാൻ. അന്തിമവിശകലനത്തിൽ ദിദിയർ ദെഷാം എന്ന സൗമ്യനായ കൂർമബുദ്ധിക്കാരൻ അവസാനംവരെ മുറുകെപിടിച്ച ഭദ്രമായ തന്ത്രങ്ങൾ ഫ്രാൻസിനെ കിരീടത്തിൽ എത്തിച്ചു.

ലോകകപ്പ്‌ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഫ്രാൻസിന്റെ നാലാംഗോൾ നേടിയ എംബാപ്പെയുടെ ആഹ്ലാദം

Wednesday, July 11, 2018

ഫോറങ്ങൾ ഡൌൺ ലോഡ് ചെയ്യാം

ഫോറങ്ങൾ ഡൌൺ ലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക 


 ➤   പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ 


➦    നന സർട്ടിഫിക്കറ്റുകൾ

Sunday, July 8, 2018

കവിത

നന്ദി ഞാനെത്ര ചൊല്ലേണ്ടു..

ന്നലെകള്‍...ഒരു കുഞ്ഞു പൈതലായ്
അമ്മതന്‍ മാറില്‍ തലചായ്ചുറങ്ങിയ രാവുകള്‍
ആ വിരല്‍തുമ്പില്‍ മുറുകെപ്പിടിച്ച് പിച്ചവെച്ച നാളുകള്‍
നിദ്രയില്‍ നിന്നുണരുന്ന തേങ്ങലുകള്‍ക്കാ-
ശ്വാസമായൊരാ സാന്ത്വന രാഗങ്ങള്‍
വിദ്യതന്‍ മേന്മയും നന്മതന്‍ മാര്‍ഗ്ഗവും മനസ്സില്‍
ചൊരിഞ്ഞു നയിച്ചൊരാ ദര്‍ശനങ്ങള്‍
ഓര്‍ക്കുന്നു ഞാന്‍...ഒന്നാമനായൊരാ സൌഭാഗ്യ സുദിനത്തില്‍
കണ്ണുനീര് ‍തുള്ളിയാല്‍ പൂന്തേന്‍ ചൊരിഞ്ഞവര്‍...
തോല്‍വിയില്‍ ഉരുകുന്ന നാളില്‍,
പിന്നെ നോവുകള്‍ നീ‍റുന്ന രാവില്‍
ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന
നിശ്ശബദ്ധ നിസ്വാര്‍ത്ഥ രൂപം
നന്ദി നേരുന്നു.. ഒരായിരം. . .       രചന :എൻ .പി .മുനീർ